Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
വോട്ടർമാരെ അവർ നിയമാനുസൃതമായി ഉൾപ്പെടുന്ന മണ്ഡലങ്ങളല്ലാത്ത മണ്ഡലങ്ങളിൽ തെറ്റായി ഉൾപ്പെടുത്തുന്നതിനു സൗകര്യമൊരുക്കി വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കാനാണ് ബിജെപിയുടെ ശ്രമം.
വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത്തരം ജനാധിപത്യ വിരുദ്ധപ്രവർത്തനങ്ങൾ തടയുന്നതിനു സംസ്ഥാനത്തെ ബന്ധപ്പെട്ട അധികാരികൾക്കു കർശന നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനു കത്തയച്ചെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ കുടുംബാംഗങ്ങൾക്കെതിരെ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തിയ വ്യക്തിക്കെതിരെ പരാതി. ബിനോയ് വിശ്വത്തിന്റെ ഭാര്യയ്ക്കും രണ്ട് മക്കൾക്കും ബ്രിട്ടീഷ് പൗരത്വമാണുള്ളതെന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട അഞ്ചൽ സ്വദേശിക്കെതിരെയാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. മനഃപൂർവ്വം വ്യക്തിഹത്യ നടത്താനും കുടുംബത്തെ അപകീർത്തിപ്പെടുത്താനുമാണ് ഇത്തരമൊരു നീക്കമെന്ന് ബിനോയ് വിശ്വം ആരോപിച്ചു.
പ്രചരണം പൂർണ്ണമായും വാസ്തവവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം, തന്റെ കുടുംബാംഗങ്ങളെല്ലാം ഇന്ത്യൻ പാസ്പോർട്ടുള്ളവരാണെന്നും അവരുടെ വിവരങ്ങൾ പൊതുമണ്ഡലത്തിൽ ലഭ്യമാണെന്നും പറഞ്ഞു.
സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥയായി വിരമിച്ച ബിനോയ് വിശ്വത്തിന്റെ ഭാര്യ ഷൈല സി. ജോർജ് അറിയപ്പെടുന്ന എഴുത്തുകാരി കൂടിയാണ്.
മകൾ രശ്മി ബിനോയ് ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യ ടുഡേ, ദി ഹിന്ദു തുടങ്ങിയ മാധ്യമങ്ങളിൽ പ്രവർത്തിച്ചിട്ടുള്ള പ്രമുഖ മാധ്യമപ്രവർത്തകയും സൂര്യ ബിനോയ് കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകയും ഗവൺമെന്റ് പ്ലീഡറുമാണ്.
സമൂഹമധ്യത്തിൽ പാർട്ടി നേതാവിനെ കരിവാരിത്തേയ്ക്കാനും കുടുംബത്തെ അപമാനിക്കാനും ദുരുദ്ദേശപരമായിട്ടാണ് വ്യാജപോസ്റ്റ് നിർമ്മിച്ചതെന്ന് പരാതിയിൽ പറയുന്നു. ഐ.ടി ആക്ട് പ്രകാരവും ക്രിമിനൽ വകുപ്പുകൾ അനുസരിച്ചും പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ബിനോയ് വിശ്വം പോലീസിനോട് ആവശ്യപ്പെട്ടു.
Kerala
തൃശൂർ: യഥാർഥ മതവിശ്വാസികളെ ബഹുമാനിക്കുമെന്നും ന്യൂനപക്ഷ, ഭൂരിപക്ഷ മതസ്ഥാപനങ്ങൾ പൂർണമായും സംരക്ഷിക്കുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മതവും മതതീവ്രവാദവും രണ്ടാണ്. മതത്തെ ബഹുമാനിക്കുന്പോൾ, മതതീവ്രവാദത്തോടു ലവലേശം സന്ധിചെയ്യില്ല. ശബരിമലയിലെ ഒരുതരി സ്വർണം ആരെങ്കിലും എടുത്തിട്ടുണ്ടെങ്കിൽ അവർ ശിക്ഷിക്കപ്പെടും. അതുകൊണ്ടാണ് എസ്ഐടിയുടെ അന്വേഷണത്തിൽ സർക്കാർ ഇടപെടാത്തത്. കുറ്റക്കാർ ശിക്ഷിക്കപ്പെടട്ടെ, യുഡിഎഫിന് അങ്ങിനെ പറയാനാകുമോയോന്നും ബിനോയ് വിശ്വം ചോദിച്ചു.
ഞങ്ങൾ ദൈവത്തിന്റെ സ്വത്ത് മോഷ്ടിക്കുന്നവരല്ല. അതുകൊണ്ടാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, പന്തളം നിയോജകമണ്ഡലങ്ങളിൽ എൽഡിഎഫ് വിജയിച്ചത്. അടുത്ത ഭരണവും എൽഡിഎഫിന്റേതായിരിക്കുമെന്നതിൽ ഞങ്ങൾക്കു ലവലേശം സംശയമില്ല. ജനങ്ങൾ പ്രതീക്ഷയോടെ കാണുന്ന രാഷ്ട്രീയ ചേരി എൽഡിഎഫാണ്.
എൻഡിഎ കേരളത്തോടു കാണിക്കുന്ന സാന്പത്തിക വിരോധത്തോട് വീറുവാശിയും എൽഡിഎഫ് കാണിച്ചിട്ടുണ്ട്. രാഷ്ട്രീയ വൈരാഗ്യം മൂത്ത ബിജെപി ഗവൺമെന്റ് എൽഡിഎഫ് ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇന്ത്യയുടെ ഭാഗമായി കാണുന്നില്ല. ഇത് ഭരണഘടനാലംഘനമാണ്. കേരളം ഇന്ത്യയിൽ എവിടെയാണെന്നു ഗൗരവമായി ചിന്തിക്കാൻ കേന്ദ്ര ബജറ്റ് ആവശ്യപ്പെടുന്നു. ബിജെപിക്ക് ഭരണഘടനാ പ്രമാണങ്ങൾ ഉൾക്കൊള്ളാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഇന്ത്യയുടെ മുന്നേറ്റമായാണു കേരളം വിഴിഞ്ഞത്തെ കാണുന്നത്. അതുമായി മറ്റു ഭാഗങ്ങളിലേക്കു കണക്റ്റിവിറ്റി ഉണ്ടാക്കാൻ പദ്ധതി വേണം. അതിനെപ്പറ്റി ബജറ്റിൽ പരാമർശമില്ല. 45 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്. എന്നിട്ടും യുവശക്തി ബജറ്റ് എന്നു ബിജെപി വിശേഷിപ്പിക്കുന്ന കേന്ദ്രബജറ്റിൽ യുവാക്കൾക്കായി ഒന്നുമില്ല. കർഷകരെയും തൊഴിലാളികളെയും ഒറ്റപ്പെടുത്തുന്ന ബജറ്റാണിത്.
ദേശസ്നേഹമെന്ന വാക്ക് ബിജെപിയും മോദിയും പറയരുതെന്ന്
ട്രംപ് പറയുന്നത് അനുസരിക്കുന്നതാണ് ബിജെപിയുടെ നയം. ബിജെപി ഇന്ത്യയെ ട്രംപിനു പണയപ്പെടുത്തിയിരിക്കുന്നു. ഇന്ത്യക്കാർക്കുമാത്രമേ ഇന്ത്യയെക്കുറിച്ചു പറയാൻ അവകാശമുള്ളൂവെന്ന് ഇടതുപക്ഷം ഉറപ്പിച്ചുപറയുന്നു.
മേലാൽ ദേശസ്നേഹമെന്ന വാക്ക് ബിജെപിയും മോദിയും പറയരുത്. ചൈനയില്‍നിന്നോ വെനിസ്വേലയിൽനിന്നോ, എണ്ണ എവിടെനിന്നു വാങ്ങണമെന്ന് ഇന്ത്യക്കറിയാമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്ന സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ. ഗാന്ധി പഠിപ്പിച്ച സ്വരാജ് എൽഡിഎഫ് പ്രാവർത്തികമാക്കി. ജനങ്ങൾക്കു ഭൂമി, വീട്, വിദ്യാഭ്യാസം, ആരോഗ്യരംഗത്തു മികച്ചസേവനം എന്നിവ എൽഡിഎഫ് നല്കി. യുഡിഎഫ് പറഞ്ഞത് സാന്പത്തിക നഷ്ടമുള്ള സ്കൂളുകൾ പൂട്ടണമെന്നാണ്. എന്നിട്ടാണ് ഭരണത്തിൽവന്നാൽ കാണുന്നതെല്ലാം പൊന്നാക്കാമെന്ന് അവർ പറയുന്നതെന്നു ബിനോയ് വിശ്വം പരിഹസിച്ചു. യുഡിഎഫും എൻഡിഎയും ഒളിഞ്ഞും തെളിഞ്ഞും കൈകോർക്കുമെന്ന് എൽഡിഎഫിനറിയാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
പത്രസമ്മേളനത്തിൽ എൽഡിഎഫ് തെക്കൻമേഖലാ ജാഥ മാനേജര്‍ എം. സ്വരാജ്, സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത തുടങ്ങിയവരും പങ്കെടുത്തു.
Kerala
കോഴിക്കോട്: കേന്ദ്ര ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് മോദി സർക്കാരിന്റെ യഥാർഥ സ്വഭാവം എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര ബജറ്റെന്നും ബിനോയ് വിശ്വം പറഞ്ഞു.
ജനത്തെ മറന്ന ബജറ്റാണിത്. യുവശക്തി ബജറ്റ് എന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞത്. എന്നാൽ തൊഴിലില്ലായ്മ ഇല്ലാതാക്കാൻ ഒരു പദ്ധതിയും ഇല്ല. അദാനി- അംബാനി ബജറ്റാണിതെന്നും ബിനോയ് വിശ്വം വിമർശിച്ചു.
കേന്ദ്രത്തിന് ഇഷ്ടമല്ലാത്ത സംസ്ഥാനങ്ങൾ വിവേചനത്തിന് ഇരയായി. കേരളത്തിലെ തീർഥാടകരേയും തീർഥാടക കേന്ദ്രങ്ങളെയും അവഗണിച്ചു. ഇടതുപക്ഷം ഭരിക്കുന്നത് കൊണ്ട് കേരളം വേണ്ട എന്ന നിലപാടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്.
കേരളത്തിന് അതിവേഗ പാതയില്ല. ആമയുണ്ട്, ആമ സംരക്ഷണത്തിന്റെ വർത്തമാനം കൊള്ളത്തരം മാത്രമാണ്. ആമയ്ക്കും രക്ഷയില്ല, കടൽതീരത്തിനും രക്ഷയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: ബജറ്റിൽ തെളിയുന്നതു കേരളത്തിന്റെ ജനപക്ഷ ബദലും കേന്ദ്രസർക്കാർ പിന്തുടരുന്ന നിയോലിബറൽ നയങ്ങളോടുള്ള പ്രതിരോധവുമാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിയുടെ പൂർത്തീകരണം, കേന്ദ്രസർക്കാർ കൈവിടുന്ന തൊഴിലുറപ്പു പദ്ധതിക്കുള്ള സഹായം, റോഡ് അപകടങ്ങളിൽ പെടുന്നവർക്കുള്ള സൗജന്യ ചികിത്സാ പദ്ധതി, സ്കൂൾ വിദ്യാർഥികൾക്കുള്ള അപകട ഇൻഷ്വറൻസ്, വയോജന ക്ഷേമ പരിപാടികൾ എന്നിവയെല്ലാം സർക്കാരിന്റെ മുൻഗണന മേഖലകൾ വ്യക്തമാക്കുന്നുവെന്നും ബിനോയ് പറഞ്ഞു.
Kerala
തിരുവനന്തപുരം: മുസ്ലിം, ക്രിസ്ത്യൻ സമുദായങ്ങളുടെ അവകാശ സംരക്ഷണം ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയമാണെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സിപിഐ എന്നും മുന്നിട്ട് നിൽക്കുമെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ബിനോയ് വിശ്വം.
ദേശീയതലത്തിൽ ന്യൂനപക്ഷങ്ങൾ ഭയത്തിലാണെന്നും ഇടതുപക്ഷം മാത്രമാണ് ഏക രക്ഷയെന്നും അവർ തിരിച്ചറിഞ്ഞിട്ടുണ്ട്. ബിജെപിയുടെ ഫാസിസത്തിന്റെ ഇരകളാകാൻ ന്യൂനപക്ഷത്തെ വിട്ടുകൊടുക്കില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
മണിപ്പുരിലെ സ്ത്രീകളെ കാണാൻ വർഷങ്ങൾ എടുത്ത പ്രധാനമന്ത്രി തിരുവനന്തപുരത്ത് ഓടി വന്നത് ഇലക്ഷൻ ഗിമ്മിക്കാണ്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തകർക്കാൻ ശ്രമിക്കുന്നു. മോദിയുടെ തിരുവനന്തപുരം സന്ദർശനം മല എലിക്കുഞ്ഞിനെ പ്രസവിച്ചതു വരെ പോലുമായില്ല .
തിരുവനന്തപുരം മേയറെയെയും മുൻ മുതിർന്ന പോലീസ് ഉദ്യോഗസ്ഥയെയും പ്രധാനമന്ത്രിയുടെ ചടങ്ങിൽ അവഹേളിച്ചു. ഇതിനു രണ്ടിനും ബിജെപി സംസ്ഥാന നേതൃത്വം മറുപടി പറയണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
Kerala
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ടവർ ആരായാലും ഏത് രാഷ്ട്രീയ ബന്ധങ്ങൾ പറഞ്ഞാലും അവരെയാരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ മറയ്ക്കാനുള്ള ആവരണമല്ല ചുവപ്പുകൊടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. നേതാക്കളായാലും തന്ത്രിമാരായാലും ആർക്കും അയ്യപ്പന്റെ സ്വർണത്തിൽ അവകാശമില്ല. അത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്.
യഥാർഥ വിശ്വാസങ്ങളെയും വിശ്വാസികളെയും ചേർത്ത് പിടിച്ചും കപട വിശ്വാസികളെ തള്ളിയും ഇടതുപക്ഷം മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
District News
കട്ടപ്പന: എസ്ഐആറിന്റെ മറവില്‍ നരേന്ദ്ര മോദിക്കായി ചട്ടുകമായി പ്രവര്‍ത്തിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.സിപിഐ ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തങ്ങള്‍ക്ക് ലഭിക്കില്ലെന്ന് ഉറപ്പുള്ള വോട്ടുകള്‍ ഇല്ലാതാക്കാനാണ് മോദിയും ബിജെപി സര്‍ക്കാരും ശ്രമിക്കുന്നത്.എല്ലാവരേയും വോട്ട് ചെയ്യിപ്പിക്കണം എന്നു പറയുമെങ്കിലും പരമാവധി ആളുകളെ വോട്ടര്‍പട്ടികയില്‍നിന്ന് പുറത്താക്കി വോട്ടവകാശം നിഷേധിക്കുകയാണ് എസ്ഐആര്‍ ലക്ഷ്യമിടുന്നത്. ഇതിനു മുന്നില്‍ മുട്ടുകുത്താന്‍ പാടില്ല. പത്തുവര്‍ഷത്തിനുള്ളില്‍ കാര്‍ഷികം, വ്യവസായം, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന വികസനം തുടങ്ങി എല്ലാ മേഖലകളിലും സംസ്ഥാനത്ത് വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സക്രട്ടറി കെ. സലിംകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി വി.ആര്. ശശി, ടി. ജെ. ആഞ്ചലോസ്, എം.വൈ. ഔസേഫ്, സി.യു. ജോയി, ജോസ് ഫിലിപ്പ്, ഇ.എസ്. ബിജിമോള്‍, ജയ മധു, എം.കെ. പ്രിയന്, വി.കെ. ധനപാല്‍, പി. മുത്തുപാണ്ടി, സി.എസ്. അജേഷ് എന്നിവര്‍ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: ആൾക്കൂട്ട കൊലപാതകങ്ങളുടെ നാടായി കേരളത്തെ മാറ്റാൻ ആർഎസ്എസ് ശ്രമിക്കുന്നുവെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളിയെ തല്ലിക്കൊന്നവർ ബംഗ്ലാദേശി എന്നാക്രോശിച്ചു കൊണ്ടാണ് അക്രമം നടത്തിയത്.
ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്ന് മോഹൻ ഭാഗവത് പ്രഖ്യാപിച്ചതു കഴിഞ്ഞ ദിവസമാണ്. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്ന ഭരണഘടന നൽകുന്ന ഉറപ്പ് ഇല്ലാതാക്കാനാണ് ആർഎസ് എസ് ശ്രമിക്കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: ഇൻഡിഗോ വിമാനസർവീസ് പ്രതിസന്ധിയെ ആഭ്യന്തര യാത്രക്കാരെ കൊള്ളയടിക്കാനുള്ള അവസരമാക്കി മാറ്റാനുള്ള എയർ ഇന്ത്യയുടെയും മറ്റു വിമാനക്കന്പനി കളുടെയും നീക്കം പ്രതിഷേധാർഹമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
അന്താരാഷ്ട്ര യാത്രകൾക്കു പോലും ആവശ്യമായി വരുന്ന തുകയിലധികം രാജ്യത്തിനകത്തെ വിമാനയാത്രയ്ക്കു ചാർജ് ഈടാക്കുകയാണ്. ഇതു പകൽക്കൊള്ളയല്ലാതെ മറ്റൊന്നുമല്ല. പ്രതിസന്ധി പരിഹരിക്കാൻ വ്യോമമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്നും ബിനോയ് ആവശ്യപ്പെട്ടു.
Kerala
കോട്ടയം: കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ കരുത്താര്‍ജ്ജിക്കുന്ന മാഫിയാ സംഘത്തിന്റെയും മാഫിയാ സംസ്കാരത്തിന്റെയും തുടര്‍ച്ചയാണു പാലക്കാട്ട് മുന്‍പ്രതിപക്ഷ നേതാവും മുന്‍കെപിസിസി പ്രസിഡന്റുമായ രമേശ് ചെന്നിത്തലയ്ക്കെതിരേ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ അതിക്രമമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
എഐസിസി വര്‍ക്കിംഗ് കമ്മിറ്റി അംഗമാണെങ്കിലും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തത് പറയാന്‍ അനുവദിക്കില്ല എന്നതാണ് സമീപനം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം മറുപടി പറയണം. രമേശിനെതിരേ നടന്നത് കൊള്ളാം എന്നു ചിന്തിക്കുന്നവരുണ്ടാകാം.
പക്ഷെ അവരോര്‍ക്കണം ഇന്ന് രമേശിനെങ്കില്‍ നാളെ സതീശനാകാം, കെ.സി. വേണുഗോപാലും സണ്ണി ജോസഫും ഒക്കെ ഇരകളാകാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വർണത്തട്ടിപ്പിൽ പ്രതിയായവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അഴിമതിക്കാരോടു സന്ധിയില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കും.
പാർട്ടികളുടെ പ്രതിനിധികളായി എത്തുന്നവർ അഴിമതി ചെയ്യാൻ പാർട്ടികളെ ഉപയോഗപ്പെടുത്തുന്നു. ഇതെല്ലാം പാഠമാണ്. പാളിച്ചപറ്റിയാൽ സമ്മതിക്കും. സിപിഐയ്ക്ക് അങ്ങനെ ചെയ്യുന്നതിൽ ഒരു മടിയുമില്ലെന്നും ഭാവിയിൽ വളരെ സൂക്ഷിച്ചുമാത്രമേ ദേവസ്വം ബോർഡ് പോലുള്ള സ്ഥാപനങ്ങളിൽ അംഗങ്ങളെയടക്കം തീരുമാനിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ. വാസുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രതികരിക്കുകയായിരുന്നു ബിനോയ് വിശ്വം.
ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ബന്ധുവല്ല. കോണ്‍ഗ്രസും യുഡിഎഫുമാണു അവരുമായും വെൽഫെയർ പാർട്ടിയുമായും രാഷ്ട്രീയ ബന്ധം സ്ഥാപിച്ചിട്ടുള്ളത്. ഒരു ഭാഗത്ത് ഇങ്ങനെ ബന്ധം സ്ഥാപിക്കുന്പോൾ മറുഭാഗത്തു ഹിന്ദുവർഗീയ സംഘടനകളുമായും കോണ്‍ഗ്രസ് ചങ്ങാത്തം സ്ഥാപിക്കുകയാണ്.
കോണ്‍ഗ്രസ്-ബിജെപി അവിശുദ്ധ രാഷ്ട്രീയത്തിന്റെ പൊള്ളത്തരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉജ്ജ്വല വിജയം നേടുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
Kerala
കൊല്ലം: പിഎം ശ്രീ പദ്ധതിയിൽ വിമർശനം കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നാണംകെട്ട് എങ്ങനെ ബിനോയ് വിശ്വം മുന്നണിയിൽ ഇരിക്കുന്നതെന്ന് സതീശൻ ചോദിച്ചു.
പിഎം ശ്രീയിൽ ഒപ്പിടാൻ എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയതെന്ന് മുഖ്യമന്ത്രി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു. നാണംകെട്ട് ഇങ്ങനെ ഇരിക്കണോ അതിന്റെ അകത്ത്. എന്തൊരു നാണക്കേടാണ്.
രാജൻ വീറോടെ വാദിക്കുമ്പോൾ മുഖ്യമന്ത്രി മിണ്ടാതിരിക്കുകയാണ്. 16-ാം തിയതി കരാറിൽ ഒപ്പിട്ട് 22-ാം തിയതിയിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ മിണ്ടിയില്ല. എന്ത് ബ്ലാക്ക് മെയ്ലിങ്ങാണ് അമിത് ഷാ നടത്തിയത്. ഇത് ചെയ്തില്ലെങ്കിൽ എന്ത് ചെയ്യുമെന്നാണ് പറഞ്ഞതെന്നും സതീശൻ ചോദിച്ചു.
ആരോടും പറയാതെയാണ് പിഎം ശ്രീയില്‍ ഒപ്പിട്ടത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പിഎം ശ്രീയില്‍ ഒപ്പിടാന്‍ കേരളം സന്നദ്ധത അറിയിച്ചെന്നാണ് കേന്ദ്ര വിദ്യാഭാസ സെക്രട്ടറി പറഞ്ഞത്. 2024 ഫെബ്രുവരി എട്ടിനാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കേരളം ഡല്‍ഹിയില്‍ സമരം ചെയ്തത്.
കേന്ദ്ര അവഗണക്ക് എതിരെയുള്ള സമരത്തില്‍ മറ്റ് ചില മുഖ്യമന്ത്രിമാരും പങ്കെടുത്തു. ഫെബ്രുവരി എട്ടിന് സമരം നടത്തിയിട്ട് എല്ലാവരേയും കബളിപ്പിച്ച് മാര്‍ച്ചില്‍ പിഎം ശ്രീയില്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചുവെന്നും സതീശൻ വിമർശിച്ചു.
Kerala
ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ സമയവായ നീക്കം. ചര്‍ച്ചകള്‍ തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി ആലപ്പുഴയിൽ വച്ച് ചര്‍ച്ച നടത്തുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ നേതാക്കളമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് ചർച്ചയെന്നും ബിനോയ് വിശ്വം പറഞ്ഞു. ഇന്ന് വൈകുന്നേരം 3.30നാണ് മുഖ്യമന്ത്രിയുമായി ബിനോയ് വിശ്വം കൂടിക്കാഴ്ച നടത്തുക.
അതേസമയം, സിപിഐയെ പിണക്കില്ലെന്നാണ് സിപിഎം നേതൃത്വം അറിയിക്കുന്നത്. ഇടതുമുന്നണിയിൽ ചര്‍ച്ചകള്‍ തുടരുമെന്നും മുന്നണി ചേരുന്ന തീയതി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നാണ് സിപിഎം അറിയിക്കുന്നത്. സമവായ നിര്‍ദേശങ്ങള്‍ സിപിഐ നേതൃത്വത്തെ അറിയിക്കുമെന്നും സിപിഎം നേതാക്കള്‍ വ്യക്തമാക്കുന്നു.
Kerala
ആലപ്പുഴ: പിഎം ശ്രീ വിവാദവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഫോണിൽ ബന്ധപ്പെട്ടിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി വിളിച്ചാൽ സംസാരിക്കുമെന്നും ചർച്ചക്കുള്ള വാതിൽ എപ്പോഴും തുറന്നിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് എൽഡിഎഫ് ആയി തന്നെ നിലനിൽക്കും. എൽഡിഎഫിന്റെ ഭാഗമാണ് സിപിഐയും സിപിഎമ്മും. ഇന്ന് ചേരുന്ന സിപിഐ എക്സിക്യുട്ടീവിൽ വിശദമായ ചർച്ച നടക്കും.
സമവായ നീക്കം ഉണ്ടോ എന്ന് അറിയില്ലെന്നും ഏറ്റവും ശരിയായ തീരുമാനം യോഗത്തിൽ കൈക്കൊള്ളുമെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ മുഖ്യമന്ത്രി ബിനോയ് വിശ്വത്തെ ഫോണിൽ വിളിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Kerala
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഒപ്പിട്ടതിന്റെ പേരില്‍ സിപിഐയും സിപിഎമ്മും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടയില്‍ സിപിഐ നേതാക്കള്‍ ഇന്ന് കോഴിക്കോട്ട്.
ദേശീയ സെക്രട്ടറി അമര്‍ജിത്ത് കൗര്‍, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം പി. സന്തോഷ്കുമാര്‍ എംപി തുടങ്ങിയ നേതാക്കളാണ് സിപിഐയുടെ നൂറാം വാര്‍ഷികാഘോഷ പരിപാടിയില്‍ സംബന്ധിക്കാന്‍ ഇന്ന് കോഴിക്കോട്ടെത്തുന്നത്.
ഇടതുമുന്നണിയിലും മന്ത്രിസഭാ യോഗത്തിലും ചര്‍ച്ച ചെയ്യാതെ വി. ശിവന്‍കുട്ടി നേതൃത്വം നല്കുന്ന വിദ്യാഭ്യാസ വകുപ്പ് പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതിനെതിരേ സിപിഐ പ്രതിഷേധത്തിലാണ്. സിപിഐയെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്നലെ സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസായ എംഎന്‍ സ്മാരകത്തിലെത്തി ബിനോയ് വിശ്വവുമായി മന്ത്രി വി.ശിവന്‍കുട്ടി ചര്‍ച്ച നടത്തിയിരുന്നു. ബിനോയ് വിശ്വം അതിനുശേഷമുള്ള നിലപാട് വ്യക്തമാക്കിയിട്ടില്ല.
നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ചുദിവസമായി നടന്നുവരുന്ന പരിപാടികള്‍ക്ക് ഇന്ന് സമാപനമാകും. ഇതെന്തു സര്‍ക്കാരാണെന്ന് കഴിഞ്ഞ ദിവസം വിമര്‍ശിച്ച ബിനോയ് വിശ്വം പാര്‍ട്ടി നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. തലയില്‍ മുണ്ടിട്ടാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ പോയി കരാര്‍ ഒപ്പിട്ടതെന്ന് പി. സന്തോഷ് കുമാറും വിമര്‍ശിച്ചിരുന്നു.
ഭാവി പരിപാടികള്‍ തീരുമാനിക്കാന്‍ തിങ്കളാഴ്ച ആലപ്പുഴയില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്നു വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി കഴിഞ്ഞാല്‍ നേതാക്കള്‍ നേരേ ആലപ്പുഴയിലേക്കായിരിക്കും പോകുക. സംസ്ഥാന അസി. സെക്രട്ടറി സത്യന് മൊകേരി, പി.പി. സുനീര്‍ എംപി, മന്ത്രി കെ. രാജന്, അഡ്വ. പി. വസന്തം തുടങ്ങിയ നേതാക്കളും ഇന്നത്തെ ശതാബ്ദി സംഗമത്തില്‍ സംബന്ധിക്കുന്നുണ്ട്.
Kerala
തിരുവനന്തപുരം: രാജ്യത്തെ ഭരണഘടനയേക്കാൾ വലുതാണോ ആർഎസ്എസിന്റെ വിചാരധാരയെന്നു ഗവർണർ വ്യക്തമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കണമെന്ന പിടിവാശിയിൽനിന്നു ഗവർണർ പിന്മാറണം. ഗവർണറെ നയിക്കേണ്ടതു ഭരണഘടനയാണ് വിചാരധാരയല്ല.
അതു മറന്നുകൊണ്ട് ആർഎസ്എസ് സ്വയംസേവകനെപ്പോലെ ഗവർണർ പദവിയിലിരിക്കുന്ന ആൾ അടിക്കടി പെരുമാറുന്നതു ഭരണഘടനയോടും സംസ്ഥാനത്തെ ജനങ്ങളോടുമുള്ള യുദ്ധപ്രഖ്യാപനമാണ്.
അതുകൊണ്ടാണു മന്ത്രിമാരായ പി. പ്രസാദിനും വി. ശിവൻകുട്ടിക്കും രാജ്ഭവനിലെ പരിപാടിയിൽനിന്നു പിന്മാറേണ്ടിവന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.